Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nine Panchayats

Alappuzha

നഗരത്തിലും ഒൻപത് പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങും


അമ്പലപ്പുഴ: ആലപ്പുഴ നഗരത്തിലും സമീപത്തെ ഒൻപതു പഞ്ചായത്തുകളിലും ഇന്നും നാളെയും കുടിവെള്ളം മുടുങ്ങും. ആലപ്പുഴ കുടിവെള്ളപദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ കച്ചേരിമുക്കിനു സമീപം ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് സ്ഥാപിച്ച പുതിയ പൈപ്പ് ലൈനുകൾ കൂട്ടിയോജിപ്പിക്കുന്നതിനാലാണിത്. 36 മണിക്കൂർ നീളുന്ന പണികൾ മൂലം കരുമാടി പ്ലാന്‍റിൽനിന്നുള്ള ജലവിതരണം പൂർണമായി നിർത്തും.
ആലപ്പുഴ നഗരസഭ, മണ്ണഞ്ചേരി, ആര്യാട്, മാരാരിക്കുളം സൗത്ത്, അമ്പലപ്പുഴ സൗത്ത്, അമ്പലപ്പുഴ നോർത്ത്, പുന്നപ്ര സൗത്ത്, പുന്നപ്ര നോർത്ത്, പുറക്കാട്, തകഴി പഞ്ചായത്തുകളിലാണ് കുടിവെള്ളം മുടങ്ങുക.
നോമ്പുകാലമായതിനാലും വിദ്യാർഥികൾക്ക് പരീക്ഷാക്കാലമായതിനാലും പലരും കഴിയാവുന്ന രീതിയിൽ ശുദ്ധജലം ശേഖരിച്ചിട്ടുണ്ട്.
36 മണിക്കൂറിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാണ് വാട്ടർ അഥോറിറ്റിയുടെ ശ്രമം. രാത്രിയിലും പകലും രണ്ടു സംഘമായി തിരിഞ്ഞാണ് ജോലി നടത്തുന്നത്. കരുമാടി പ്ലാന്‍റിലും ചില അറ്റകുറ്റപ്പണികൾ നടക്കുന്നുണ്ട്.

Latest News

Corehub Up